അഴിമതിക്കഥകള്‍ നിങ്ങള്‍ക്കും പ്രസിദ്ധീകരിക്കാം അഴിമതിക്കഥകള്‍ നിങ്ങള്‍ക്കും പ്രസിദ്ധീകരിക്കാം POST

Name

Email *

Message *

Friday 13 May 2011

പേര് നല്‍കാതെ വിവരാന്വേഷണത്തിന് വെബ്‌സൈറ്റ്


പേര് നല്‍കാതെ വിവരാന്വേഷണത്തിന് വെബ്‌സൈറ്റ്
Posted on: 30 Oct 2011

പുണെ: വിവരാന്വേഷണ നിയമപ്രകാരം അപേക്ഷകള്‍ നല്‍കുന്നവര്‍ക്കെതിരെയുള്ള പകപോക്കല്‍ തടയാന്‍ അണ്ണ ഹസാരെ സംഘത്തില്‍പ്പെട്ട മൂന്നുപേര്‍ പ്രത്യേക പദ്ധതി തയ്യാറാക്കി. പേരുവിവരങ്ങള്‍ നല്‍കാതെ അപേക്ഷകന് ഇന്‍റര്‍നെറ്റ് വഴി വിവരാന്വേഷണം നടത്താനുള്ള വെബ്‌സൈറ്റ് തയ്യാറാക്കിയാണ് അഴിമതിക്കെതിരെയുള്ള അണ്ണ ഹസാരെയുടെ സമരത്തിന് ഇവര്‍ ശക്തിപകരുന്നത്. ആഗസ്തില്‍ ഡല്‍ഹിയില്‍ നടന്ന ഹസാരെയുടെ ഒമ്പത് ദിവസത്തെ ഉപവാസസമരത്തില്‍ പങ്കെടുത്ത ഐ.ഐ.ടി. ഖരക്പുര്‍ വിദ്യാര്‍ഥിയായ റിതേഷ് സിങ്, ആനന്ദ് ശര്‍മ, അവിനാശ് സിങ് എന്നിവരാണ് 'ആര്‍.ടി.ഐ. അനോണിമസ്' എന്ന ശീര്‍ഷകത്തില്‍ പുതിയ സംരംഭം തുടങ്ങിയിട്ടുള്ളത്.

http://getup 4 change/എന്ന് കമ്പ്യൂട്ടറില്‍ സബ്മിറ്റ് ആര്‍.ടി.ഐ. എന്ന് ഹോംപേജില്‍ ക്ലിക്ക് ചെയ്ത് വിവരാന്വേഷണം നടത്താനുതകുന്ന രീതിയിലാണ് 'സൈറ്റ്' തയ്യാറാക്കിയിട്ടുള്ളത്. വ്യാജ ഇ-മെയില്‍ അഡ്രസ്സിലും വിവരാന്വേഷണം നടത്താവുന്നതാണ്. വിവരാന്വേഷണത്തിനുള്ള അപേക്ഷ ലഭ്യമാകുന്നതോടെ ആവശ്യമായ നിയമവിവരങ്ങളും മറ്റും ഉള്‍ക്കൊള്ളിച്ച് കൂടുതല്‍ ശക്തമായ രീതിയില്‍ ഇത് അധികാരികളിലേക്ക് എത്തിക്കുന്ന ഉത്തരവാദിത്വം തങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് ഇവര്‍ അറിയിച്ചു. അണ്ണ ഹസാരെയുടെ കീഴിലുള്ള 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന സംഘടനയുടെ വളണ്ടിയര്‍മാരുടെ പേരിലായിരിക്കും വിവരാന്വേഷണ നിയമപ്രകാരമുള്ള അപേക്ഷകള്‍ പിന്നീട് വകുപ്പ് അധികാരികള്‍ക്ക് നല്‍കപ്പെടുന്നത്. ഇതുകാരണം വിവരാന്വേഷണം നടത്തുന്നവര്‍ അവരുടെ ശരിയായ പേരും വിവരവും നല്‍കിയാലും ഇവരുടെ പേര്‍ പുറത്തുവരാത്തതുകാരണം പകപോക്കലിനെ ഭയക്കേണ്ട ആവശ്യവും ഇല്ലെന്ന് റിതേഷ് പറഞ്ഞു.

''അജ്ഞാതരുടെ അന്വേഷണങ്ങളും വളണ്ടിയര്‍മാരുടെ പേരിലായിരിക്കും സമര്‍പ്പിക്കപ്പെടുന്നത്. വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നിട്ടും രാഷ്ട്രീയക്കാരുടെയും മറ്റും ഭീഷണികള്‍ കാരണം സാധാരണക്കാര്‍ വിവരാന്വേഷണവുമായി മുന്നോട്ടുവരുന്നില്ല. ഇതിന് തയ്യാറായിട്ടുള്ള പലരെയും ആക്രമിക്കുക മാത്രമല്ല, ചിലര്‍ വധിക്കപ്പെട്ടിട്ടുണ്ടെന്നും ഹസാരെയോടൊപ്പം ഒമ്പതുദിവസം ഉപവസിച്ചശേഷം ആസ്പത്രിയിലെ തീവ്രപരിചരണ ചികിത്സയില്‍ കഴിയേണ്ടിവന്നിരുന്ന ഐ.ടി.ഐ. വിദ്യാര്‍ഥി റിതേഷ് പറഞ്ഞു. സൈറ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയ ഉടനെതന്നെ നൂറുകണക്കിന് അപേക്ഷകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Wednesday 11 May 2011

railway TTER arrested at mumbai, visit www.anticorruptionforcekerala.blogspot.com

മലയാളികളെ കൊള്ളയടിച്ച ടിക്കറ്റ് പരിശോധകര്‍ അറസ്റ്റില്‍



മുംബൈ: പനവേല്‍ റെയില്‍വേ സ്റ്റേഷനില്‍ മലയാളികളെ കൊള്ളയടിച്ച ടിക്കറ്റ് പരിശോധകരെ പോലീസ് അറസ്റ്റുചെയ്തു. ഡി.പി. സിങ്, എസ്.ബി. രാംപിസെ എന്നിവരാണ് പിടിയിലായത്. ഏപ്രില്‍ 14-ന് ഓഖ എക്‌സ്​പ്രസ്സില്‍ പനവേലില്‍ വന്നിറങ്ങിയ കോഴിക്കോട് മാത്തോട്ടം സ്വദേശികളായ നാസര്‍, ഉബൈദ് എന്നിവരില്‍നിന്നുമാണ് ഇവിടത്തെ ടിക്കറ്റ് പരിശോധകരായ രണ്ടു പേരും 8000 രൂപ തട്ടിയെടുത്തത്. രണ്ടുപേരുടെയും ബാഗുകള്‍ പരിശോധിച്ച ഇവര്‍ 50,000 രൂപ കണ്ടതോടെ ഈ മലയാളികളെ ഭീഷണിപ്പെടുത്തി. 20000 രൂപവരെ മാത്രമേ യാത്രയില്‍ കൈയില്‍ കരുതാന്‍ പാടുള്ളൂ എന്ന് തെറ്റിദ്ധരിപ്പിച്ചു. പിന്നീട് ഇവര്‍ അറിയാതെ അതിവിദഗ്ധമായി പണം അടിച്ചെടുത്തു.

പരിശോധനാസമയത്ത് ആരുമായും ഫോണില്‍ ബന്ധപ്പെടാനും ഇവരെ അനുവദിച്ചില്ല. ഒരു മണിക്കൂറോളം ഇരുവരെയും പരിശോധനാമുറിയില്‍ അടച്ചിട്ടു.

പിന്നീടാണ് ജമാഅത്ത് പ്രവര്‍ത്തകരെ ഇക്കാര്യം ഇവര്‍ അറിയിക്കുന്നത്. ജമാഅത്ത് ഇടപെട്ടതോടെ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ റെയില്‍വേ അധികാരികള്‍ ശ്രമിച്ചെങ്കിലും മുമ്പ് പല തവണ താക്കീത് നല്‍കിയിട്ടും പാഠം പഠിക്കാത്ത റെയില്‍വേ അധികാരികള്‍ക്ക് മാപ്പ് നല്‍കാന്‍ ഇനിയും കഴിയില്ലെന്ന ജമാഅത്തിന്റെ നിലപാടാണ് ടിക്കറ്റ് പരിശോധകരെ വെട്ടിലാക്കിയത്. ജമാഅത്ത് ഭാരവാഹി അമാനുള്ള ഉള്ളാണത്തിന്റെ നേതൃത്വത്തില്‍ ധാരാവി ബ്രാഞ്ച് ഭാരവാഹികളായ ഇസുദ്ദീന്‍, റാഫി, ഷുഹൈബ്, ഹംസ മിലന്‍, ആലിക്കുട്ടി എന്നിവര്‍ റെയില്‍വേ അസിസ്റ്റന്റ് പോലീസ് കമ്മീഷണറെ കണ്ട് വിവരം ധരിപ്പിച്ചു. പണം കവര്‍ന്ന ടിക്കറ്റ് പരിശോധകരെ കണ്ടെത്തുന്നതിനായി അടുത്ത ദിവസം തന്നെ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് അധികാരികള്‍ പറഞ്ഞെങ്കിലും അതു നടത്താതെ പോലീസുകാര്‍ ഇതുവരെ ഒഴിഞ്ഞുമാറുകയായിരുന്നു.